ഇവിടെ വന്നുപോയവർ ...

2011, ജൂലൈ 27, ബുധനാഴ്‌ച

കൌതുക വാര്‍ത്തകള്‍ - (മംഗളം ന്യൂസ്‌ പേപ്പറില്‍ നിന്നും)

===================== From Mangalam News Paper ======================
പുരുഷന്മാരുടെ രക്‌തം കുടിച്ച്‌ സംതൃപ്‌തിനേടുന്ന യക്ഷികളുടെ കഥകള്‍ മലയാളിക്ക്‌ അപരിചതമല്ല. രക്‌തം പുരണ്ട തേറ്റകള്‍ നീട്ടി. അഴിച്ചിട്ട മുടിയുമായി നില്‍ക്കുന്ന കള്ളിയങ്കാട്ട്‌ നീലി കേരളീയന്റെ മുന്നിലുണ്ട്‌. രക്‌തം ഭക്ഷണമാക്കിയ ഡ്രാക്കുളയുടെ കഥകളും ചരിത്രത്തിലുണ്ട്‌. ഡ്രാക്കുളയെപ്പോലെ രക്‌തം കുടിക്കുന്ന ഒരു പുരുഷരക്‌തരക്ഷസിന്റെ കഥയാണ്‌ ഇപ്പോള്‍ മധ്യപ്രദേശില്‍ ചര്‍ച്ചാവിഷയം. കാരണം, മഹേഷ്‌ അഗര്‍വാള്‍ എന്ന ഈ യുവാവ്‌ വര്‍ഷങ്ങളായി ഭാര്യയുടെ രക്‌തം കുടിക്കുമായിരുന്നെന്ന വാര്‍ത്തയാണ്‌ മധ്യപ്രദേശുകാരെ ഞെട്ടിച്ചത്‌.

ഭാര്യയുടെ കൈത്തണ്ടയില്‍നിന്ന്‌ സിറിഞ്ച്‌ ഉപയോഗിച്ചാണ്‌ ഇയാള്‍ രക്‌തം ശേഖരിച്ചിരുന്നത്‌. ഇത്‌ പിന്നീട്‌ ഗ്ലാസിലേക്ക്‌ ഒഴിച്ചാണ്‌ കുടിക്കുന്നത്‌. ഭാര്യ ഗര്‍ഭിണിയായിരുന്നപ്പോള്‍പ്പോലും മഹേഷ്‌ ഈ പതിവ്‌ മുടക്കിയിരുന്നില്ല. ദിവസവും മുടങ്ങാതെ മഹേഷ്‌ രക്‌തം കുടിച്ചതിനേത്തുടര്‍ന്ന്‌ ശാരീരിക തളര്‍ച്ചയും രോഗങ്ങളും വേട്ടയാടിത്തുടങ്ങിയതോടെയാണ്‌ ഇയാളുടെ ഭാര്യ പോലീസില്‍ പരാതിപ്പെടുന്നത്‌.

2007ലായിരുന്നു മഹേഷിന്റെ വിവാഹം. കല്യാണശേഷം ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ മുതല്‍ മഹേഷ്‌ ഭാര്യയുടെ രക്‌തം ഊറ്റിക്കുടിച്ചു തുടങ്ങിയിരുന്നു. ഇപ്പോള്‍ പോലീസ്‌ കസ്‌റ്റഡിയിലാണ്‌ ഈ രക്‌തരക്ഷസ്‌.
=============================================

ടിം, ടിം, ടിം, ടിം... വ്യത്യസ്‌തമായുള്ള മണിയടിയുടെ ശബ്‌ദം ശ്രദ്ധിക്കുകയായിരുന്നു ആ സ്‌കൂളിലെത്തിയ ഒരു സംഘം വിദേശികള്‍. മണിയടിശബ്‌ദം കേട്ട്‌ നോക്കിയ ഇവര്‍ ഞെട്ടി. മണിയായി കെട്ടിത്തൂക്കിയിട്ടിരിക്കുന്നതോ ഒരു ബോംബ്‌. ലോഹകഷ്‌ണമാണെന്നു കരുതിയാണ്‌ സ്‌കൂള്‍ അധികൃതര്‍ ബോംബ്‌ മണിയായി കെട്ടിത്തൂക്കിയിരുന്നത്‌. ഇതില്‍ കരിങ്കല്‍ കഷ്‌ണങ്ങള്‍കൊണ്ടിടിച്ചാണ്‌ ഇവര്‍ മണിയടിച്ചിരുന്നത്‌. ഉഗാണ്ടയിലെ ഒരു വിദൂരഗ്രാമത്തിലെ സ്‌കൂളിലാണ്‌ സംഭവം.

കുഴിബോംബുകളെക്കുറിച്ച്‌ വിദ്യാര്‍ഥികളെയും ഗ്രാമവാസികളെയം ബോധവാന്മാരാക്കാന്‍ എത്തിയ ഒരു സംഘം വിദേശിയരാണ്‌ മണിയായി കെട്ടിത്തൂക്കിയത്‌ പ്രഹരശേഷിയേറിയ ബോംബാണെന്ന്‌ തിരിച്ചറിഞ്ഞത്‌. കരിങ്കല്ലുകൊണ്ടുള്ള ഇടിയുടെ ശക്‌തിയേറിയിരുന്നെങ്കില്‍ ഈ ബോംബ്‌ പൊട്ടുമായിരുന്നെന്ന്‌ ഇവര്‍ പറഞ്ഞപ്പോള്‍ ഞെട്ടിയത്‌ സ്‌കൂള്‍ അധികൃതരാണ്‌. 700 കുട്ടികളാണ്‌ ഈ വിദ്യാലയത്തില്‍ പഠിക്കുന്നത്‌. പുതിയൊരു മണി വാങ്ങി കൊടുത്താണ്‌ സംഘം സ്‌കൂളില്‍നിന്നു മടങ്ങിയത്‌.

>>> Copy Cat <<< Bomb School >> Living Dracula 

2 അഭിപ്രായങ്ങൾ: