ഇവിടെ വന്നുപോയവർ ...

2011, ജൂലൈ 27, ബുധനാഴ്‌ച

കൌതുക വാര്‍ത്തകള്‍ - (മംഗളം ന്യൂസ്‌ പേപ്പറില്‍ നിന്നും)

===================== From Mangalam News Paper ======================
പുരുഷന്മാരുടെ രക്‌തം കുടിച്ച്‌ സംതൃപ്‌തിനേടുന്ന യക്ഷികളുടെ കഥകള്‍ മലയാളിക്ക്‌ അപരിചതമല്ല. രക്‌തം പുരണ്ട തേറ്റകള്‍ നീട്ടി. അഴിച്ചിട്ട മുടിയുമായി നില്‍ക്കുന്ന കള്ളിയങ്കാട്ട്‌ നീലി കേരളീയന്റെ മുന്നിലുണ്ട്‌. രക്‌തം ഭക്ഷണമാക്കിയ ഡ്രാക്കുളയുടെ കഥകളും ചരിത്രത്തിലുണ്ട്‌. ഡ്രാക്കുളയെപ്പോലെ രക്‌തം കുടിക്കുന്ന ഒരു പുരുഷരക്‌തരക്ഷസിന്റെ കഥയാണ്‌ ഇപ്പോള്‍ മധ്യപ്രദേശില്‍ ചര്‍ച്ചാവിഷയം. കാരണം, മഹേഷ്‌ അഗര്‍വാള്‍ എന്ന ഈ യുവാവ്‌ വര്‍ഷങ്ങളായി ഭാര്യയുടെ രക്‌തം കുടിക്കുമായിരുന്നെന്ന വാര്‍ത്തയാണ്‌ മധ്യപ്രദേശുകാരെ ഞെട്ടിച്ചത്‌.

ഭാര്യയുടെ കൈത്തണ്ടയില്‍നിന്ന്‌ സിറിഞ്ച്‌ ഉപയോഗിച്ചാണ്‌ ഇയാള്‍ രക്‌തം ശേഖരിച്ചിരുന്നത്‌. ഇത്‌ പിന്നീട്‌ ഗ്ലാസിലേക്ക്‌ ഒഴിച്ചാണ്‌ കുടിക്കുന്നത്‌. ഭാര്യ ഗര്‍ഭിണിയായിരുന്നപ്പോള്‍പ്പോലും മഹേഷ്‌ ഈ പതിവ്‌ മുടക്കിയിരുന്നില്ല. ദിവസവും മുടങ്ങാതെ മഹേഷ്‌ രക്‌തം കുടിച്ചതിനേത്തുടര്‍ന്ന്‌ ശാരീരിക തളര്‍ച്ചയും രോഗങ്ങളും വേട്ടയാടിത്തുടങ്ങിയതോടെയാണ്‌ ഇയാളുടെ ഭാര്യ പോലീസില്‍ പരാതിപ്പെടുന്നത്‌.

2007ലായിരുന്നു മഹേഷിന്റെ വിവാഹം. കല്യാണശേഷം ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ മുതല്‍ മഹേഷ്‌ ഭാര്യയുടെ രക്‌തം ഊറ്റിക്കുടിച്ചു തുടങ്ങിയിരുന്നു. ഇപ്പോള്‍ പോലീസ്‌ കസ്‌റ്റഡിയിലാണ്‌ ഈ രക്‌തരക്ഷസ്‌.
=============================================

ടിം, ടിം, ടിം, ടിം... വ്യത്യസ്‌തമായുള്ള മണിയടിയുടെ ശബ്‌ദം ശ്രദ്ധിക്കുകയായിരുന്നു ആ സ്‌കൂളിലെത്തിയ ഒരു സംഘം വിദേശികള്‍. മണിയടിശബ്‌ദം കേട്ട്‌ നോക്കിയ ഇവര്‍ ഞെട്ടി. മണിയായി കെട്ടിത്തൂക്കിയിട്ടിരിക്കുന്നതോ ഒരു ബോംബ്‌. ലോഹകഷ്‌ണമാണെന്നു കരുതിയാണ്‌ സ്‌കൂള്‍ അധികൃതര്‍ ബോംബ്‌ മണിയായി കെട്ടിത്തൂക്കിയിരുന്നത്‌. ഇതില്‍ കരിങ്കല്‍ കഷ്‌ണങ്ങള്‍കൊണ്ടിടിച്ചാണ്‌ ഇവര്‍ മണിയടിച്ചിരുന്നത്‌. ഉഗാണ്ടയിലെ ഒരു വിദൂരഗ്രാമത്തിലെ സ്‌കൂളിലാണ്‌ സംഭവം.

കുഴിബോംബുകളെക്കുറിച്ച്‌ വിദ്യാര്‍ഥികളെയും ഗ്രാമവാസികളെയം ബോധവാന്മാരാക്കാന്‍ എത്തിയ ഒരു സംഘം വിദേശിയരാണ്‌ മണിയായി കെട്ടിത്തൂക്കിയത്‌ പ്രഹരശേഷിയേറിയ ബോംബാണെന്ന്‌ തിരിച്ചറിഞ്ഞത്‌. കരിങ്കല്ലുകൊണ്ടുള്ള ഇടിയുടെ ശക്‌തിയേറിയിരുന്നെങ്കില്‍ ഈ ബോംബ്‌ പൊട്ടുമായിരുന്നെന്ന്‌ ഇവര്‍ പറഞ്ഞപ്പോള്‍ ഞെട്ടിയത്‌ സ്‌കൂള്‍ അധികൃതരാണ്‌. 700 കുട്ടികളാണ്‌ ഈ വിദ്യാലയത്തില്‍ പഠിക്കുന്നത്‌. പുതിയൊരു മണി വാങ്ങി കൊടുത്താണ്‌ സംഘം സ്‌കൂളില്‍നിന്നു മടങ്ങിയത്‌.

>>> Copy Cat <<< Bomb School >> Living Dracula 

2011, ജൂലൈ 22, വെള്ളിയാഴ്‌ച

ശ്വാന പുരാണം അഥവാ നായ പുരാണം

പ്രിയമുള്ളവരെ ഇതുവായിക്കാന്‍ കഴിയുന്നവര്‍ എന്നെ അടിക്കുകില്ലെന്നുംഇത് കേള്ക്കുന്ന നയകുമാരന്മാരും കുമാരിമാരും എന്നെ കടിക്കുകില്ലെന്നും ഉറപ്പു തന്നിട്ടേ ഇത് വായികാവൂ കേട്ടോ. ഞങ്ങള്‍ കുറെ മാന്യ മഹാജനങ്ങള്‍ പണ്ട് ബന്ഗലൂരുവില്‍ താമസിച്ചുകൊണ്ടിരുന്നപ്പോള്‍ അയല്വാസികളായി കുറെ ശ്വനകുമാര - കുമാരികള്‍ കൂടി ഉണ്ടായിരുന്നു (കല്യാണം കഴിച്ചവരാണോ ഇല്ലയോ എന്നറിയില്ലതുകൊണ്ടാണീ പ്രയോഗം).  ബന്ഗലൂരുവില്ചെന്ന ഉടനെ ജോലികള്ഒന്നും ശരിയായില്ല അതുകൊണ്ട് ജോലി തെണ്ടലും, ഊരുതെണ്ടലും കഴിഞ്ഞുള്ള സമയത്ത് വികസിപ്പിച്ചെടുത്ത ഒരു ശാസ്ത്ര ശാഖയാണീ ശ്വാന ഗവേഷണം (ഇംഗ്ലീഷില്അതിനു National Pattikalo kuttikalo jobless analysis Science എന്ന് പറയും).
ഒന്ന് വഴി തിരിഞ്ഞോട്ടെഉടന്‍ തിരിച്ചു വരാം - ഞങ്ങള്താമസിച്ച വീട് (അത് കണ്ടാല്ഇങ്ങനയും വീടുകള്ഉണ്ടോ എന്ന് നിങ്ങളൊക്കെ ചിന്തിച്ചു പോകാന്സാധ്യതയുണ്ട്ഒരു കെട്ടിടത്തിന്റെ ഒന്നാമത്തെ നിലയില്ആയിരുന്നുഅവിടുന്ന് താഴോട്ടു നോക്കിയാല്മനോഹരമായ ഒരു വഴി കാണാംസുന്ദരികളായ കന്നഡ പെണ്കുട്ടികളും അതിനെക്കാളും അണിഞ്ഞൊരുങ്ങി പോകുന്ന കന്നഡ ആന്റിക്കുട്ടികളും (അവര്ക്ക് വിഷമം വേണ്ട - നമ്മളൊക്കെ മനുഷ്യരല്ലെന്നെപോകുന്നതു കാണാംഞങ്ങള്‍ കഞ്ഞി വെച്ചും കറിവെച്ചും പുതിയ പുതിയ പാചക പര്യവേക്ഷണങ്ങള്‍ നടത്തി ജീവിതം സുരഭിലവും സുന്ദരവും ഒക്കെയായി കൊണ്ടുപോന്നു.  രാവിലെ കഞ്ഞിയും പയറും, ഉച്ചക്ക് പയറും കഞ്ഞിയും വൈകിട്ട് ഒരു വ്യത്യ്സ്തതക്കായി പഞ്ഞിക എന്നോരു സാധനം ഞങ്ങള്വികസിപ്പിച്ചെടുത്തു (കഞ്ഞിയും പയറും ഒരുമിച്ചു കലത്തിലിട്ടു വേവിച്ചെടുക്കുന്ന പരിപാടി).  
ഞങ്ങളുടെ കൂട്ടത്തില്‍ അജി എന്നൊരു നായരുണ്ടായിരുന്നു (ഉണ്ടായിരുന്ന എല്ലാം അത് തന്നെ - അവനൊരു ഒന്നന്നര നായര് വരും ഞങ്ങളൊക്കെ ഒന്നല്ലേയുള്ളൂ).   മഹാപുരുഷന്‍ ആണ്  ശാസ്ത്ര ശാഖയുടെ അപ്പനും പിതാവും വല്യപ്പനും അപ്പൂപ്പനും അമാവനും അമ്മായിയപ്പനും എല്ലാംഅദ്ദേഹത്തിന്റെ പണി ഇതൊക്കെത്തന്നെജോലിക്ക് പോകാതെ കാമുകീ രത്നത്തിന്റെ കൂടെ കറങ്ങിനടക്കുകകടല ഇടുകവാങ്ങി തിന്നുക ഒക്കെ തന്നെ തമിഴില്‍ കടല പോടുക എന്ന് പറഞ്ഞാല്‍ മലയാളത്തിലെ പഞ്ചാരയടി തന്നെ മാഷേ).  നായപുരാണം നായര് പുരാണം ആയതില്ക്ഷമിയ്കുക - നമ്മള്ഇപ്പോള്തിരിച്ചെത്തും.
ഞങ്ങളുടെ ഫ്ലാറ്റിന്റെ (ഒരു ഗമക്ക് പറഞ്ഞതാണ്താഴത്തെ വഴിയിലൂടെ സുന്ദരന്മാരും സുന്ദരികളും ആയ കുറെ നായകള്നടക്കാരും ഓടാറും ഓട്ടിക്കാറും കുരക്കാറും ഒക്കെയുണ്ട് .  അവരെപ്പറ്റിയുള്ള വിവരങ്ങള്മാത്രമെ ഇവിടെ കൊടുക്കുന്നുള്ളൂ  ബാക്കി പ്രതികരണങ്ങള്അറിഞ്ഞിട്ടു പോസ്റ്റുന്നുണ്ട്.  (ഒരു പക്ഷെ ഇതിലെ കഥാ പാത്രങ്ങള്‍   ആരെങ്കിലും തല്ലിയാലോ)
അവിടുത്തെ പ്രധാന നായകള്ഇവരൊക്കെ ആയിരുന്നു.
1 ഷൂ ഡോഗ് - ഇദ്ദേഹത്തിന്റെ പിന്കാലുകളില്ക്യാന്വാസ് ഷൂ പോലുള്ള ഒരു പാടുണ്ടായിരുന്നുനല്ല ഓട്ടക്കാരന്‍ (വലിയ നായകളെ കാണുമ്പോള്പി ടി ഉഷചേച്ചിയെക്കാള്‍ വേഗത്തില്ഓടി രക്ഷപെടുംഒരിക്കല്അവന്ഞങ്ങളുടെ സഹമുറിയനായ  മനുവിന്റെ ഷൂ എടുത്തുകൊണ്ടു പോയി ഇടാന്ഒരു വിഫല ശ്രമം നടത്തി നോക്കി. നായകളുടെ ഒരു ദുസ്വഭാവം ഉണ്ടല്ലോ - എന്ത് കണ്ടാലും മണക്കുന്ന ഒരു മണക്കൂസന്സ്വഭാവം - അത് തന്നെ പ്രശ്നം അബദ്ധത്തില് ഷൂ മണത്ത  അവന് ഷൂ തിരികെ എടുത്ത സ്ഥലത്ത് തന്നെ വെയ്കാന്പ്രേരിതനാകുകയും ചെയ്തുഅതില്പിന്നെ അവനു മനുവിനോട് ഭയങ്കര ബഹുമാനം ആയിരുന്നുഎപ്പോള്കണ്ടാലും വാലാട്ടും എങ്കിലും ഷൂവില്പിന്നീട് ഒരിക്കലും മണത്ത് നോക്കാനുള്ള ധൈര്യം (ചന്കുരപ്പേ) അവന്കാണിച്ചിട്ടില്ല.
ഫ്ലാറ്റ് ഡോഗ് - ഇദ്ദേഹം ഒരു കുമാര സുന്ദര കളെബനായിരുന്നു എന്നാണ് ഞങ്ങളുടെ വിചാരം, മറ്റു പട്ടികളുടെ കൂടെ കൂട്ടൊന്നും ഇല്ല, തനിയെ നടക്കും കിടക്കും കുറയ്ക്കും - എതിറില്  ള്ള "പണി തീരാത്ത വീടിന്റെ" മുകളിലത്തെ നിലയിലെ കിടക്കൂഇടക്കൊക്കെ അദ്ദേഹത്തിന്റെ പെണ്സുഹൃത്തുക്കളെ കൂട്ടികൊണ്ട് റൂം കാണിക്കാന്പോകുന്നത് കാണാംചിലപ്പോള്കടികൊണ്ട് ഓടി താഴോട്ടും വരും.  ഞങ്ങള്ക്കൊക്കെ വളരെ ഇഷ്ടം ആയിരുന്നു  മഹാ ശ്വാന പുരുഷനെഒന്നുവല്ലെലും സ്വന്തമായി ഒരു വീട് ഉണ്ടായിരുന്നില്ലേ?  
ഇന്ടികെടര്‍ ഡോഗ് -  സമൂഹത്തിലെ ഏക വനിതാ അംഗം ആയിരുന്നു ഇവള്‍.  വലിനടുത്തു പണ്ട് എപ്പോഴോ കിട്ടിയ ഒരു അടിയോ കടിയോ കാരണം അല്പം ചുവന്ന നിറത്തില്‍ വീര്ത്തു കിടക്കുന്നതിനാലാണ്  പേര് നല്കപ്പെട്ടത്‌.  ഇവളെപ്പറ്റി ഒന്നും അധികം പറയാനില്ല.   സുന്ദരീ രത്നത്തിന് കുറച്ചു നായ്കുട്ടികളും ഉണ്ടായിരുന്നു
ഒരിക്കല്‍ ഇന്ടിയും അതിന്റെ കുട്ടിയും കൂടി അടുത്തുള്ള ഹോട്ടലിന്റെ മുന്നില്‍ നിന്ന് ബ്രെകേഫാസ്റ്റ് കഴിക്കുകയായിരുന്നു.  അപ്പോള്‍ മറ്റൊരു വലിയ നായ അതുവഴിവന്നു.  പൊതുവേ ധൈര്യശാലികളായിരുന്നെങ്കിലും തങ്ങളുടെ ശരീര പ്രകൃതിയും എതിരാളിയുടെ ആരോഗ്യവും കണക്കിലെടുത്ത് ഫ്ലാറ്റും ഷൂവും അവിടെനിന്നും ഓടി രക്ഷപെട്ടു.
അവിടെ നടന്ന  സംഭാഷണ ശകലം അജിയാണ് ഞാഗള്ക്ക് ട്രന്സ്ലാറെ ചയ്തു തന്നത് 
ഇണ്ടി കുഞ്ഞു പട്ടിയോട്‌ "മോനെ നിന്റെ അപ്പന്‍"
കുഞ്ഞു പട്ടി സ്നേഹത്തോടെ അപ്പനെ ഒന്നു മണത്തു നോക്കി അപ്പാ എന്ന് വിളിച്ചു കാണും
വലിയപട്ടി കുഞ്ഞുപട്ടിയെ മണത്തു നോക്കിയിട്ട് "പോടാ പട്ടീ ഞാന്നിന്റെ അപ്പനൊന്നും അല്ല എന്റെ മക്കള്എല്ലാം HAL കാന്ടീനിലാണ് ജോലി ചെയ്യുന്നത്
അപ്പം പറഞ്ഞപോലെ - മറ്റു വിശേഷങ്ങള്പിന്നെ


>>> Bangalore Stories <<< Dog Stories>> Street Dogs

2011, ജൂലൈ 18, തിങ്കളാഴ്‌ച

കുഞ്ഞു തമാശകള്‍

ദരിദ്ര കുടുംബം
അഞ്ചാം ക്ലാസ്സിലെ കുട്ടികളോട് ടീച്ചര്‍ എസ്സേ എഴുതാന്‍ പറഞ്ഞു.  വിഷയം "ഒരു ദരിദ്ര കുടുംബം".
ആ കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരു പണക്കാരി കുട്ടി ഇങ്ങനെ എഴുതി:   
"ഒരിടത് ഒരു ദരിദ്ര കുടുംബം ഉണ്ടായിരുന്നു.  ആ വീട്ടിലെ അച്ച്ഹനും അമ്മയും അവരുടെ രണ്ടു കുട്ടികളും വളരെ പാവങ്ങള്‍ ആയിരുന്നു.  രാവിലെ പാല്‍ വാങ്ങാന്‍ കാഷില്ലഞ്ഞിട്ടു വെറും അഞ്ചു ലിറ്റര്‍ പാല് മാത്രമാണ് വാങ്ങിയിരുന്നത്.  വീട്ടിലെ പട്ടികളും പൂച്ചകളും ദരിദ്രര്‍ ആയിരുന്നു.  മാസത്തില്‍ ഇരുപതു ദിവസം മാത്രമാണ് അവയ്ക്ക് ഇറച്ചി കൊടുത്തിരുന്നത്.  മറ്റു ദിവസങ്ങളില്‍ പാവങ്ങള്‍ വെറും പാല് മാത്രം കൂട്ടിയാണ് ചോറുണ്ടിരുന്നത്. 
വീട്ടില്‍ ജോലി ചെയ്യുന്ന രണ്ടു വേലക്കാരന്മാരും, വേലക്കരികളും പരമ ദരിദ്രര്‍ ആയിരുന്നു.  വളരെ കഷ്ടപ്പെട്ടയിരുന്നു അവര്‍ ഭക്ഷണം കഴിച്ചത്. കൂടാതെ തോട്ടക്കാരനും, ഡ്രൈവറും വാച്ച് മാനും പരമ ദരിദ്രര്‍ ആയിരുന്നു.  ആ വീട്ടിലെ കാറുകളില്‍ പെട്രോള്‍ ഒഴിക്കുവാന്‍ കാഷില്ലഞ്ഞിട്ടു ആഴ്ചയില്‍ ഒരു പ്രാവശ്യമേ പെട്രോള്‍ അടിച്ചുള്ളൂ.
========================================================================

കുഞ്ഞിക്കൊതുക്
ആദ്യ ദിവസം ചുറ്റിക്കറങ്ങാന്‍ പോയിട്ട് വന്ന കുഞ്ഞിക്കൊതുകിനോട് അമ്മ ചോദിച്ചു:
"എങ്ങനുണ്ടാരുന്നു മോളെ?"
ഭയങ്കര സന്തോഷത്തോടെ കുഞ്ഞിക്കൊതുക്:
"നല്ല വിശേഷം അമ്മെ, എന്നെ കണ്ട എല്ലാവരും നന്നായിട്ട് കൈയടിച്ചു തന്നെ സ്വീകരിച്ചു"
========================================================================


പത്ര ധര്‍മ്മം
മത്തായിച്ചന്‍ വേലുപ്പിള്ളയോട് പറഞ്ഞു "പിള്ളേച്ചാ ഇപ്പോ പത്ര ധര്‍മ്മം എന്നത് കണി കാണാനേ ഇല്ല".
വേലുപ്പിള്ള :"അതെന്താ മത്തായിച്ചാ"
മത്തായിച്ചന്‍ "രാവിലെ ഞാന്‍ മൂന്നു പേരോട് പത്രം ഒന്ന് കടം താ വായിച്ചിട്ട് തരാം എന്ന് പറഞ്ഞിട്ട് ഒരു തെണ്ടിയും തന്നില്ല"


>>> Petty Jokes >>> Malayalam Jokes

2011, ജൂലൈ 14, വ്യാഴാഴ്‌ച

മത്തായിച്ചനും വേലുപ്പിള്ളയും പുതിയ നാടക നടിയും

മത്തായിച്ചനും വേലുപ്പിള്ളയും അവതരിപ്പിച്ച പാഞ്ചാലി ശപഥം ഒരു തട്ടുപൊളിപ്പന്‍  ആയിരുന്നുവെന്നു മാത്രവുമല്ല ഒരിക്കലും ഇനി നാടകം ആ പറമ്പില്‍ അവതരിപ്പിക്കാന്‍ ഇടകൊടുക്കില്ലെന്നു സ്ഥലം കരയോഗം പ്രസിഡന്റും ദേവസ്വം പ്രസിഡന്ടുമൊക്കെയായ റിട്ട പട്ടാളം കുട്ടപ്പന്‍ നായര്‍ തന്റെ സ്വന്തം മുട്ടതലയില്‍ അടിച്ചു സത്യം ചെയ്തു.   കാരണം നാടകക്കാരെല്ലാം അതിനുമുമ്പ്തന്നെ രക്ഷപെട്ടിരുന്നു. 
തത്കാലം പുരാണ നാടകങ്ങള്‍ നടത്താനുള്ള ശേഷി ഇല്ലെന്നു പ്രസ്താവിച്ചുകൊണ്ട് കുമരകം തീയടര്‍സ് ഒരു കുടുംബ നാടകം അവതരിപ്പിക്കാനുള്ള തയാറെടുപ്പായി.  നല്ല കുടുംബത്തില്‍ പിറന്ന നടികള്‍ക്കായുള്ള തിരച്ചിലായി.  കുടുംബം ഒത്തു വന്നാല്‍ കാശ് പ്രശ്നം, കാശ് ഒത്തു വന്നാല്‍ കുടുംബം പ്രശ്നം.  അങ്ങനെ സ്വഭാവവും എല്ലാം ഒത്തു വരുന്ന പെണ്‍കുട്ടിയെ കിട്ടാതായപ്പോള്‍ ഇങ്ങനെ തീരുമാനിച്ചു - നായിക അമേരിക്കയില്‍ ജോലി ചെയ്യുന്നു.  ഇടക്കിടക്ക് ഫോണ്‍ ചെയ്യാറെ ഉള്ളൂ.  അപ്പോള്‍ പിന്നെ ഒരു നല്ല സുന്ദരിയായ അമ്മ വേണം, അമേരിക്കയിലുള്ള കുട്ടിയുടെ അമ്മയും ഒരു സുന്ദരി ആയിരിക്കണ്ടേ, അവസാനം ഒരു മാര്‍വാഡി അമ്മച്ചിയെ നിശ്ചയിച്ചു.  മലയാളം വായിക്കാന്‍ അറിയില്ല, കഷ്ടിച്ച് പറയും. 
കഥാപാത്രങ്ങള്‍ വളരെ കുറവാണ്, മത്തായിച്ചന്‍, വേലുപ്പിള്ള, ഉപ്പായി മാപ്ല, മാര്‍വാഡി അമ്മച്ചി, പിന്നെ വേറെ ചില ആളുകള്‍ കൂടിയുണ്ട്.  എങ്കിലും പരിശീലനം മുറക്ക് തന്നെ നടന്നു.  നമ്മുടെ മാര്‍വാഡി അമ്മച്ചിക്ക് മറവി അല്പം ഉണ്ട്, മലയാളം പറയുന്നത് എന്റെയീ പോസ്റ്റിങ്ങ്‌നേക്കാള്‍ മോശമായിട്ടാണ് (അപ്പോള്‍ത്തന്നെ മനസ്സിലാകുമല്ലോ അല്ലെ) ചില അക്ഷരങ്ങള്‍ വളരെ പ്രശ്നം, ല, ള, ര, റ, അങ്ങനെ കുറെ പ്രശ്നങ്ങള്‍.  അവരുടെ സംഭാഷണങ്ങള്‍ എല്ലാം ഇംഗ്ലീഷില്‍ എഴുതി കൊടുത്തു, അമ്മച്ചിക്ക് കുറെ സംഭാഷണ ശകലങ്ങളെ ഉള്ളൂ,  പ്രത്യേകിച്ചും അവസാനം മകള്‍ മരിച്ചു പോയതായി ഫോണ്‍ വരുംപോള്‍ "എന്റെ മോളെ നീ പോയോ" എന്ന് നിലവിളിച്ചു കരഞ്ഞുകൊണ്ട്‌ താഴെ വീണു അമ്മച്ചിയും മരിക്കും.    അതോടെ കഥ തീര്‍ന്നു. 
അവസാനം തട്ടില്‍ കയറി.  എല്ലാവരും നന്നായി അഭിനയിച്ചു.  അമ്മച്ചി ചില സംഭാഷണങ്ങള്‍ മറന്നു പോകുന്നതിനാല്‍ അല്പം വലിയ ഇംഗ്ലീഷ് അക്ഷരത്തില്‍ എഴുതി മേശയില്‍ ഒട്ടിച്ചു വച്ചിരുന്നു, അല്പസ്വല്പം  പ്രശ്നങ്ങള്‍ ഒഴിച്ചാല്‍ ഒരു പ്രശ്നവും ഉണ്ടായില്ല. 
അങ്ങനെ അവസാനം ആയി, കുറച്ചുനേരം കൂടുതല്‍ സ്റ്റേജില്‍ നില്‍ക്കുന്ന ഭാഗമായതിനാല്‍ അമ്മച്ചിക്ക് പ്രരിഭ്രമം ഉണ്ട്.  പക്ഷെ ദുഃഖം ഉള്ള കഥയായതിനാല്‍ കാണികള്‍ അമ്മച്ചിയുടെ അഭിനയം നന്നായിട്ടുന്ടെന്നുള്ള ഗുടും ഗുടുഗുടും ആയ അഭിപ്രായങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു.  ഫോണ്‍ ബെല്‍ അടിച്ചു.. അമ്മച്ചി ഫോണ്‍ എടുത്തു അങ്ങേത്തലക്കല്‍ നിന്ന് ഫോണ്‍ വന്നു, മകള്‍ മരിച്ചതായി പറഞ്ഞു.  പെട്ടന്നൊരു വെപ്രാളത്തില്‍ അവര്‍ നെഞ്ചത്ത്‌ കൈവേച്ചുകൊണ്ട് ഉറക്കെ പറഞ്ഞു "എന്റെ മൊലെ നീ പോയോ"




>>>> Mathayichan Veluppilla <<< Jokes ... Stage shows